കുഞ്ഞിനെ താന്‍ അന്വേഷിക്കുന്നതറിഞ്ഞിട്ടും അധികാരികള്‍ ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും പൊലീസും ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സിപിഎം നേതാക്കളുമെല്ലാം തന്റെ കുഞ്ഞിനെ നാടുകടത്താന്‍ കൂട്ടുനിന്നെന്നും അനുപമ മേധാ പട്ക്കറോട് പറഞ്ഞു
അനുപമയെക്കാള്‍ പ്രായമുള്ള മകള്‍ എനിക്കുമുണ്ട്. അവള്‍ പ്രസവിക്കുന്ന കുഞ്ഞ് അവളുടെ കുഞ്ഞാണെന്ന ബോദ്ധ്യം എനിക്കുണ്ട്. ഏതു സാഹചര്യത്തിലും ആ കുഞ്ഞിനുമേല്‍ ആദ്യത്തെ അവകാശവും നിശ്ചയവും അവളുടേതായിരിക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. ഞാന്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. മാനവും അഭിമാനവും ഉയര്‍ത്തി അവളെ ഒറ്റപ്പെടുത്തില്ല.
സ്വന്തം കുഞ്ഞിനെ തട്ടി എടുത്തതാണെന്നുള്ള അനുപമയുടെ പരാതി ഏപ്രിൽ മാസത്തിൽ തന്നെ പോലീസിന്റെയും CWC യുടെയും മുന്നിൽ എത്തിയതാണ്. അത് പൂഴ്ത്തിവെച്ച് കുട്ടിയെ ദത്ത് കൊടുത്ത സർക്കാർ സംവിധാനങ്ങളോടല്ലേ നിങ്ങൾക്ക് രോഷം ഉണ്ടാകേണ്ടത്?